Nov 7, 2009

പേരുണര്‍ത്തിയ ചിന്തകള്‍

                       ഹൊ, അങനെ  ഇന്നത്തെ തിരക്കുകള്‍ അവസാനിച്ചു.തണുപ്പിക്കാനുള്ളവഴി ആലോചിച്ചപ്പോഴാണു പോവുന്ന വഴിയിലുള്ള cafe coffee day  ഓര്‍മ്മ വന്നത്.എങ്കില്‍ ഒരു cold coffee  ആകാം. ചില്ലു ജാലകത്തിലൂടെ  തിരക്കേറിയ എം. ജി. റോഡ് കാണാവുന്ന ഒരു  കൗച്ചില്‍ ഞാന്‍  കയ്യില്‍ ഒരു  ബുക്കും കോഫിമഗുമായി ഇരിപ്പുറപ്പിച്ചു. ആളുകള്‍ അവിടെ അവിടെയായി ഇരിക്കുന്നുണ്ടായിരുന്നു.അവിടെ മുഴങി കേട്ടുകൊണ്ടിരുന്ന വാദ്യസംഗീതം  ഏത് ആല്‍ബത്തിലേതാണു   എന്ന ആലോചനയിലായിരുന്നു ഞാന്‍

                                         Hey Nandini, What a surprise?.തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ പഴയ സഹപ്രവര്‍ത്തകരായിരുന്ന Aleena  യും Neetha യും കടന്നു  വന്നു.കുശലാന്വേഷണങള്‍ക്കു ശേഷമവര്‍ എന്റെ തൊട്ടടുത്തുള്ള കൗച്ചില്‍ ഇരുന്നു. ഞാന്‍ എന്റെ വായനയിലേക്കും തിരിഞ്ഞു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവരുടെ അടുത്തേക്ക് ഒരു യുവാവും യുവതിയും കടന്നു വന്നു.Hello, എന്തേ  ഇന്ന് നേരത്തേ ഇറങിയോ? By the way ഇത് എന്റെ  cousin  Surya.First Salary treat കൊടുക്കാം എന്നു കരുതി കൂട്ടി കൊണ്ടു വന്നതാണ്.
                                       എന്റെ  തൊട്ടടുത്തുള്ള കൗച്ചില്‍ ആയിരുന്നതു കൊണ്ട് അവരുടെ  സംസാരം എനിക്കു കേള്‍ക്കാമായിരുന്നു.അയാള്‍  അവര്‍ ഓരോരുത്തരേയും ആ കുട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുവാന്‍ തുടങി. ഇത് Aleena  ഞങളുടെ programmer .ഇത്.... Neetha യുടെ പേര് ഓര്‍മ്മിച്ചെടുക്കുവാന്‍ അയാള്‍ ബുദ്ധിമുട്ടുന്നത് എനിക്കു കാണാമായിരുന്നു.അയാളെ  കൂടുതല്‍ വിഷമിപ്പിക്കാതെ Neetha  സ്വയം പരിയപ്പെടുത്തി. അതിനു ശേഷം  അവര്‍ യാത്ര പറഞ്ഞു പിരിയുകയും ചെയ്തു.
                  ഞാന്‍ ഇതു ഒരു സാധാരണ  സംഭവം എന്ന നിലയില്‍ ignore  ചെയ്തു  എന്റെ  cold coffee യിലേക്കു ശ്രദ്ധ തിരിച്ചപ്പോഴാണ്  Aleena എന്റെ  നേര്‍ക്കു തിരിഞ്ഞു  ആ സംഭവം വിവരിച്ചത്. ഡാ Nandu, ഇപ്പോ ഇവിടുന്നു പോയ ആളെ  താന്‍ കണ്ടില്ലേ ? അതു ഞങളുടെ colleague Suresh  ആണു.ഞാന്‍ ഇതു കേട്ട് വളരെ അത്ഭുതപ്പെട്ടു  പോയി. കൂടെ work ചെയ്യുന്ന  ആളുടെ പേരു പോലും ഓര്‍ത്തിരിക്കാന്‍ കഴിയാത്ത അത്രയും  തിരക്കില്‍ പെട്ടു പോയിരിക്കുന്നു നാം.
                      Cold coffee അല്പാല്പമായി കുടിച്ചുകൊണ്ടിരിക്കുമ്പോഴും  ഉള്ളില്‍ ചൂടാറാതെ നിന്നിരുന്നത് ഇന്നത്തെ മനുഷ്യന്റെ അതിവേഗ ജീവിതത്തിന്റെ  വ്യത്യസ്ത മുഖങള്‍ മാത്രം ആയിരുന്നു.

Nov 6, 2009

ആധുനീകതയിലെ അനാഥത്വം


അമ്മയുടെ മാറോട്  പറ്റിച്ചേര്‍ന്നു,
ശാന്തമായി ഉറങുന്ന കുഞ്ഞ്.
അവന്‍ കൗമാരവും യൗവനവും കടന്നപ്പോള്‍,
അമ്മയുടെ വാക്കുകള്‍..
ജനറേഷന്‍ ഗ്യാപ്പിന്റെതായി മാറി.

കാലപ്രവാഹത്തില്‍ അവന്റേതായ ലോകം
കെട്ടിപ്പടുക്കുന്ന തിരക്കില്‍  പാവം
അമ്മയൊരു ബാദ്ധ്യതയും.
എപ്പോഴൊ ഓതിയ തലയണമന്ത്രത്തിന്‍
ശക്തിയാല്‍ അവന്‍ അമ്മയെ
നിഷ്കരുണം ആ തെരുവില്‍ ഉപേക്ഷിച്ചു.
പറയൂ , ഇതോ പൊക്കിള്‍ക്കൊടി ബന്ധത്തിന്‍ ശക്തി?

മനുഷ്യബന്ധത്തിന്  ഇന്ന് ഇവിടെ എന്തു വില?
ഓര്‍ക്കുക നിങളും....
നാളെ  നാം ആകുമോ ആ
തെരുവീഥിയില്‍  ആരോരുമില്ലാതെ.........

Oct 24, 2009

കവിത


നീ ആവശ്യപ്പെട്ടത്,
കവിത ചൊല്ലുവാനോ?
എന്നില്‍ തുടിച്ചിരുന്ന ജീവന്‍ ,
എപ്പോഴേ പറന്നകന്നിരുന്നു,
അത് എന്റെ കവിതയും അപഹരിച്ചിരുന്നു.

Sep 11, 2009


Today i feel am a new person .One more yellow leaf has parted from ma life tree. When i look back i wonder what i have gained in these years. 'N' number of things that i gained and much more lost.Any ways as this day breaks to a beautiful morning am hoping to gain more & more ...... in ma life.

Jul 4, 2009

സുഹൃത്ത്‌


അന്ധകാരം മൂടിയ ഹൃദയത്തിന്‍ അഗാധകയങ്ങളിലേക്ക് നോക്കി,
ഞാന്‍ എന്നോട് തന്നെ ചോദിച്ചു ,
നീ എന്റെ ആരായിരുന്നു?
ആത്മാവിലൂറുന്ന സ്വപ്നങ്ങളാം വാക്കുകളില്‍
ഞാന്‍ കടഞ്ഞെടുത്ത കവിതകളുടെ ആരാധികയോ?
എന്റെ ഹൃദയതന്ത്രികളില്‍ വിധിമീട്ടിയ
സംഗീതത്തിനു ശോകത്തിന്‍ നിറം ഉണ്ടെന്നു അറിഞ്ഞു,
എന്നെ ആശ്വസിപ്പിച്ച സഹോദരിയോ?
സുഖദുഃഖങ്ങള്‍ നിറഞ്ഞ ജീവിതമാണു ,
മരണത്തെക്കാള്‍ ഉത്തമം എന്ന്,
എന്നെ പഠിപ്പിച്ച മാര്‍ഗദര്‍ശിയോ ?

ആത്മാവില്‍ കരിന്തിരി കത്തിയപ്പോള്‍ ,
പരന്ന അന്ധകാരത്തെ കുറിച്ചു ചിന്തിക്കാതിരികാന്‍
എന്നോട് ചൊല്ലിയ ആത്മസഖിയോ?
സങ്കടങ്ങളാംതിരമാലകള്‍ക്ക്ക്കിടയിലെ ,
ചെറിയ ചിപ്പികളാം സന്തോഷങ്ങളെ
സ്നേഹിക്കാന്‍ പറഞ്ഞ മാലാഖയോ?
സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമല്ലെങ്കിലും ,
യാഥാര്‍ഥ്യമാവത്തതിനെ സ്വപ്നം,
എന്ന് വിളിച്ച പ്രിയതോഴിയോ?

സ്ത്രീപുരുഷ ബന്ധങ്ങളില്‍ പ്രേമത്തേക്കാളുപരി,
ഒരു സ്നേഹം ഉണ്ടെന്നു എന്നെ പഠിപ്പിച്ച സുഹൃത്തേ....
എന്റെ ആത്മാവിന്റെ പുസ്തകത്താളുകള്‍ക്ക്ക്കുള്ളില്‍ ,
ഞാന്‍ സൂക്ഷിക്കുന്ന ആലിലയാണു നിന്‍ വാക്കുകള്‍.
നിന്‍ മുഖം ഞാന്‍ എന്റെ നിറയെ പേജുകളുള്ള .
തടിച്ച ചട്ടകളോടുകൂടിയ ഹൃദയത്തില്‍,
ഒരു മയില്‍പീലിയായ്‌ സൂക്ഷിക്കും,
ആ പുസ്തകം നശിക്കും വരെ....

നഷ്ടസുഗന്ധങ്ങള്‍

പാല്‍ നിലാവ് തൂവും രാവുകളില്‍ നീ,
എന്നരുകില്‍ വന്നതും.
മുല്ലകള്‍ പൂക്കും ആളില്ലാത്ത ഇടവഴികളിലൂടെ,
കൈകള്‍ കോര്‍ത്ത്‌ നാം നടന്നതും.
മൂവാണ്ടന്‍ മാവിന്‍ തണലില്‍ വച്ചു ഞാന്‍ എത്ര തവണ,
നിന്നില്‍ വരണമാല്യം ചാര്‍ത്തിയതും,
എല്ലാം എനിക്ക് മറക്കാന്‍ കഴിഞ്ഞെങ്കില്‍....

നിന്‍ തുടുത്ത കവിളുകളില്‍ തുളുമ്പുന്ന,
സിന്ദൂരത്തിനായി എന്‍ അധരങ്ങള്‍ അടുപിച്ചപ്പോള്‍,
നീ നഖം കൊണ്ടു നുള്ളിയതിന്റെ വേദന,
ഞാന്‍ എങ്ങനെ മറക്കും?

നീ പാടിയ രാഗങ്ങളില്‍ ,
ഞാന്‍ ഒരു രാഗമേഘമായി അലിഞ്ഞു.
നീ അണിഞ്ഞ ചന്ദനകുറിയില്‍ ,
ഞാനൊരു നീല നിലാവിന്‍ കുളിരായി അലിഞ്ഞതും.
എല്ലാം ഇന്ന് എന്‍ നഷ്ടസുഗന്ധങ്ങള്‍‍.

Jul 1, 2009

മഴയുടെ താഢവം


മഴ അതാ തന്റെ രുദ്ര താഢവം തുടങ്ങിയിരിക്കുന്നു.
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്ക്‌ ...
എന്റെ ആത്മാവിന്റെ ഉള്ളറകളില്ലേക്ക്‌ .....മഴത്തുള്ളികള്‍.
ഉടലാകെ കുളിര്‍ പെയ്യിക്കുന്നു , മഴയുടെ രുദ്ര താഢവം
എന്റെ മനസ്സും താഢവം ആടുകയാണ്...
മുടി അഴിച്ചിട്ടലറുന്ന ഭ്രാന്തിയെ പോല്‍ മഴ ആടുകയായ്‌.
ഞാനും ഒരു ഭ്രാന്തിയോ ?
അലറിയടുക്കുന്ന മഴയുടെ മുഖം എത്ര ഭീകരം,
എല്ലാം തകര്‍ത്താടിയ ശേഷം ,
ശാന്തമായി തന്റെ താഢവം നിറുത്തി ....
പെയ്തൊഴിയുകയായീ മഴ.